
കൊച്ചി മെട്രോയുടെ രണ്ടാം ഘട്ടത്തില്‍ കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയം മുതല്‍ കാക്കനാട് വഴി ഇന്‍ഫോപാര്‍ക്ക് വരെ മെട്രോ ദീര്‍ഘിപ്പിക്കുന്നതിനുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണെന്ന് മുഖ്യമന്ത്രി. സഭയിൽ സനീഷ്കുമാര്‍ ജോസഫിൻ്റെ സബ്മിഷന് മറുപടി നൽകുകയായിരുന്നു മുഖ്യമന്ത്രി.
പദ്ധതിയുടെ രണ്ടാം ഘട്ടത്തില്‍ കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയം മുതല്‍ കാക്കനാട് വഴി ഇന്‍ഫോപാര്‍ക്ക് വരെ മെട്രോ ദീര്‍ഘിപ്പിക്കുന്നതിനുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണ്. 2026ല്‍ ഇത് പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിട്ടിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. മൂന്നാം ഘട്ടത്തില്‍ ആലുവ മുതല്‍ നെടുമ്പാശ്ശേരി വിമാനത്താവളം വഴി അങ്കമാലി വരെ മെട്രോ നീട്ടുന്നതിനുള്ള വിശദമായ പഠന റിപ്പോര്‍ട്ട് തയ്യാറാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നു വരുന്നു.
കൊച്ചിയിലെ ഗതാഗത പ്രശ്നങ്ങള്‍ക്ക് പരിഹാരമുണ്ടാക്കുന്നതിന് ആരംഭിച്ച കൊച്ചി മെട്രോ റെയില്‍ പദ്ധതിയുടെ ഒന്നാം ഘട്ടം നാല് റീച്ചുകളിലായാണ് പൂര്‍ത്തീകരിച്ചത്. ആദ്യ രണ്ട് റീച്ചുകള്‍ 2017ലും മൂന്നാമത്തെ റീച്ച് 2019ലും നാലാമത്തെ റീച്ച് 2020ലും പൂര്‍ത്തിയാക്കി ഗതാഗതം ആരംഭിച്ചു. 2022-ല്‍ പദ്ധതിയുടെ ഘട്ടം 1എയും 2023-ല്‍ ഘട്ടം 1 ബിയും യാഥാര്‍ത്ഥ്യമാക്കിയതായി മുഖ്യമന്ത്രി പറഞ്ഞു. മറ്റു നിര്‍ദ്ദേശങ്ങള്‍ ഇപ്പോള്‍ പരിഗണനയില്‍ ഇല്ലെന്നും അദ്ദേഹം പറഞ്ഞു.