തിരുവനന്തപുരം
-
News
നന്തൻകോട് കൂട്ടക്കൊലക്കേസ്; വിധി പറയുന്നത് വീണ്ടും മാറ്റി
നന്തൻകോട് കൂട്ടക്കൊലപാതകക്കേസിൽ വിധി പറയുന്നത് വീണ്ടും മാറ്റി. ഈ മാസം 12-ലേക്കാണ് വിധി പറയാൻ മാറ്റിയത്. തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതി ആറാണ് വിധി പറയുക. മാതാപിതാക്കൾ ഉൾപ്പെടെ നാലുപേരെ കൊന്ന കേസിൽ കേഡൽ ജെൻസൻ രാജയാണ് ഏകപ്രതി. ഏപ്രിൽ 28-ന് കേസിന്റെ അന്തിമവാദം പൂർത്തിയായിരുന്നു. തുടർന്ന് മെയ് ആറിന് വിധി പ്രസ്താവിക്കുമെന്ന് കോടതി അറിയിച്ചിരുന്നു. എന്നാൽ ഇത് വ്യാഴാഴ്ചയിലേക്ക് മാറ്റിയിരുന്നു. ഇന്ന് കേസ് വിധി പറയാനായി വീണ്ടും മാറ്റുകയായിരുന്നു. 2017 ഏപ്രിൽ ഒമ്പതിനാണ് ക്ലിഫ് ഹൗസിന് സമീപമുള്ള വീട്ടിൽ അമ്മ ഡോ. ജീൻ…
Read More » -
Kerala
മുതലപൊഴിയിൽ മണൽ നീക്കം ഇരട്ടിയാക്കാൻ കരാറുകാരന് ഫിഷറീസ് വകുപ്പ് നിര്‍ദേശം
തിരുവനന്തപുരം മുതലപൊഴിയിൽ മണൽ നീക്കം ഇരട്ടിയാക്കാൻ കരാറുകാരന് ഫിഷറീസ് വകുപ്പ് നിര്‍ദേശം. നിലവിൽ ഒരു ദിവസം നീക്കുന്നത് 2,000 ക്യുബിക് മീറ്റർ മണലാണ്. ഇത് ഇരട്ടിയാക്കണമെന്ന് ഫിഷറീസ് വകുപ്പ് നിർദേശം നൽകി.അതേസമയം വിഷയത്തിൽ പ്രതിഷേധക്കാരുമായി നാളെ ചർച്ച നടത്തുമെന്ന് മന്ത്രി സജി ചെറിയാൻ അറിയിച്ചു. അഴിമുഖത്ത് മണൽ അടിഞ്ഞുകൂടി മത്സ്യബന്ധനം അസാധ്യമായതോടെയാണ് തീരത്ത് പ്രതിഷേധം ആരംഭിച്ചത്. സർക്കാർ ഉടനടി വിഷയത്തിൽ ഇടപെടുകയും ദിവസങ്ങൾക്കുള്ളിൽ മണൽ നീക്കം ചെയ്യുന്നതിനുള്ള ഡ്രഡ് ജിങ് ആരംഭിക്കുകയും ചെയ്തു. എന്നാൽ വൻതോതിൽ മണൽ അടിഞ്ഞുകൂടുന്നതോടെ പ്രവർത്തി പൂർത്തിയാക്കാൻ കഴിഞ്ഞില്ല. ഇതോടെയാണ്…
Read More » -
News
കുടുംബപ്രശ്നം; തിരുവനന്തപുരം കഴക്കൂട്ടത്ത് അനിയനെ കത്തികൊണ്ട് കുത്തി ജ്യേഷ്ഠൻ
തിരുവനന്തപുരം കഴക്കൂട്ടത്ത് അനിയനെ കത്തികൊണ്ട് കുത്തി ജ്യേഷ്ഠൻ. ഉച്ചക്കട സ്വദേശി ഗാംഗുലിക്കാണ് കുത്തേറ്റത്. ജ്യേഷ്ഠൻ രാഹുലാണ് ഗാംഗുലിയെ കുത്തിയതെന്ന് പൊലീസ് പറഞ്ഞു. പ്രതിയായ രാഹുൽ സംഭവത്തിനുശേഷം ഒളിവിലാണ്. ഇരുവരും തമ്മിലുള്ള കുടുംബ പ്രശ്നമാണ് കത്തികുത്തിൽ കലാശിച്ചതെന്നാണ് പൊലീസിന്റെ നിഗമനം. കുത്തേറ്റ ഗാംഗുലിയെ കഴക്കൂട്ടത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാഹുലും ഗാംഗുലിയും ഓട്ടോ ഡ്രൈവർമാരാണ്. ഒളിവിൽ പോയ പ്രതി രാഹുലിനെ കണ്ടെത്താനുള്ള അന്വേഷണം പൊലീസ് ഊർജ്ജിതമാക്കി.
Read More »