Cinema

താൻ ലിജോയുടെ ശത്രു അല്ല,പ്രതിഫലം അല്ല തന്റെ വിഷയം; ചുരുളി വിവാദത്തിൽ ജോജു

ചുരുളിയുമായി ബന്ധപ്പെട്ട വിവാദത്തിൽ പ്രതികരിച്ച് നടൻ ജോജു ജോർജ്. സിനിമക്കൊ കഥാപാത്രത്തിനോ ഞാൻ എതിരല്ല. ഫെസ്റ്റിവലിന് വേണ്ടി നിർമിക്കുന്ന സിനിമ എന്നാണ് എന്നോട് പറഞ്ഞത്. തെറിയില്ലാത്ത വേർഷൻ ഡബ്ബ് ചെയ്തിട്ടുണ്ട്.പൈസ കൂടുതൽ വന്നപ്പോൾ ഒടിടിയിൽ തെറി ഉള്ള വേർഷൻ വിറ്റു. മക്കൾ സ്കൂളിൽ പോകുമ്പോൾ പോലും ചുരുളിയിലെ ട്രോൾ പറഞ്ഞു കളിയാക്കുന്നു.

മാനസിക ബുദ്ധിമുട്ട് ഉണ്ടായി. മക്കൾ പറഞ്ഞത് അച്ഛൻ ഈ സിനിമയിൽ അഭിനയിക്കരുത് ആയിരുന്നു എന്നാണ്. താൻ ലിജോയുടെ ശത്രു അല്ല. പ്രതിഫലം അല്ല തന്റെ വിഷയം. വൈകാരിക ബുദ്ധിമുട്ട് ഉണ്ടായി. താൻ ഇപ്പോഴും ലിജോയെ ബഹുമാനിക്കുന്നു. ഫെസ്റ്റിവൽ സിനിമ എന്ന നിലയിലാണ് അത്തരം കഥാപാത്രം ചെയ്തത്. അല്ലെങ്കിൽ ചുരുളി ചെയ്യില്ലായിരുന്നു. പ്രതിഫലത്തിന്റെ എഗ്രിമെന്റ് പുറത്തുവിടണം.

പ്രശ്നം ഉണ്ടാക്കാൻ അല്ല താൻ ശ്രമിച്ചത്. ലിജോയോടുള്ളത് സൗഹൃദം ആണ്. സിനിമ ലാഭമായ ശേഷമാണ് പ്രതിഫലത്തെ കുറിച്ച് സംസാരിച്ചത്. കുടുംബം വലിയ രീതിയിൽ ഉള്ള ബുദ്ധിമുട്ട് നേരിട്ടു. ഒരാളും തന്നോട് ഈ വിഷയത്തെ കുറിച്ച് തിരക്കിയില്ല. തെറ്റിദ്ധാരണ തീർക്കാൻ ആണ് സംസാരിക്കുന്നത്. അതിഥി വേഷം അല്ല എന്ന് മനസിലാകുമല്ലോ. 5 ലക്ഷം രൂപയാണ് ആകെ പ്രതിഫലം ലഭിച്ചത്.

എന്‍റെ ജീവിതത്തിലെ ഏറ്റവും മോശമായ അവസ്ഥയിലാണ് ചുരുളി റിലീസ് ചെയ്യുന്നത്. റോഡ് ബ്ലോക്കുമായി ബന്ധപ്പെട്ട് ആകെ താറുമാറായി രക്ഷപ്പെട്ട് വരുന്ന സമയമായിരുന്നു. ഒരു മാസം കഴിഞ്ഞ് ഒന്നുറങ്ങി എഴുന്നേറ്റപ്പോള്‍ കണ്ടത് ഇത്. എന്‍റെ തെറി വച്ചിട്ടാണ് ചുരുളി മാര്‍ക്കറ്റ് ചെയ്യപ്പെട്ടതെന്നും ജോജു പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button