
കോഴിക്കോട് മെഡിക്കൽ കോളേജിലുണ്ടായത് നിർഭാഗ്യകരമായ സംഭവമാണെന്ന് സി പി ഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ. സംഭവത്തിൽ കൃത്യമായ പരിശോധന നടത്തണമെന്നും അദ്ദേഹം പറഞ്ഞു. ആരുടെ അപാകതയാണെങ്കിലും പരിഹരിക്കാനുള്ള നിലപാട് സ്വീകരിക്കണം. പ്രയാസകരമായ സംഭവമാനുണ്ടായത് എന്നും അദ്ദേഹം പ്രതികരിച്ചു.
‘വിഴിഞ്ഞം ഉദ്‌ഘാടന ചടങ്ങിൽ രാജീവ് ചന്ദ്രശേഖരൻ സ്വീകരിച്ചത് ജനാധിപത്യപരമായ ശരിയായ നിലപാടല്ല. ജനങ്ങൾ മനസ്സിലാക്കുകയും വിലയിരുത്തുകയും ചെയ്യുന്നുണ്ട്. കേരളം ജനകീയ സംരംഭങ്ങളെ വ്യക്തമായി മനസ്സിലാക്കുന്നു. ഒരു നയ പൈസ കേന്ദ്ര ഗവൺമെന്റ് സഹായം നൽകിയിട്ടില്ല. കടം കൊടുത്തു എന്നാണ് പറയുന്നത്. പോർട്ടിന്റെ വികസനത്തിനുവേണ്ടി ഒരു സാമ്പത്തിക സഹായവും നൽകിയില്ല. കോൺഗ്രസിന് വിമർശിക്കാൻ അവകാശമില്ല.
വിഴിഞ്ഞം പദ്ധതി നടപ്പാക്കാൻ പാടില്ലെന്ന് പറഞ്ഞവരാണ് കോൺഗ്രസ്. കോൺഗ്രസിനെ ഈ പരിപാടിയിൽ പങ്കെടുക്കാൻ അർഹതയില്ല. ഇങ്ങനെ ഒരു പരിപാടി നടത്താൻ പാടില്ലെന്ന് വിമോചന സമരം നടത്തിയവരാണ് കോൺഗ്രസ്. അവർക്ക് മനസ്സാക്ഷിക്കുത്ത് ഉണ്ടാകും. തറക്കല്ല് പലരും ഇട്ടിട്ടുണ്ട്. ഈ പദ്ധതി വന്നത് കോൺഗ്രസിനെ ഉറക്കം കെടുത്തുന്നത്. വികസന പ്രവർത്തനത്തിന് വേണ്ടി ഏതൊരു മൂലധനനിക്ഷേപവും സ്വീകരിക്കും. ഐക്യത്തെ തകർക്കാൻ ജനങ്ങളെ വർഗീയത ഉണ്ടാക്കാം’ – എം വി ഗോവിന്ദൻ മാസ്റ്റർ.
‘