News
-
വയനാട് മുട്ടിക്കൊമ്പൻ വീണ്ടും കാടുകയറി; ദൗത്യം മൂന്നാം ദിനവും ഫലം കണ്ടില്ല
വയനാട് മുട്ടിക്കൊമ്പൻ കാട്ടാനയെ പിടികൂടാനുള്ള ദൗത്യം മൂന്നാം ദിനവും ഫലം കണ്ടില്ല. ജനവാസ മേഖലയ്ക്ക് അടുത്ത് വനത്തിൽ ലൊക്കേറ്റ് ചെയ്തെങ്കിലും മുട്ടിക്കൊമ്പൻ വീണ്ടും കാടുകയറി.നാല് റേഞ്ചുകളിലായുള്ള 70 തിലധികം ആർ ആർ ടി ഉദ്യോഗസ്ഥരുടെ സംഘമാണ് ദൗത്യത്തിനായി എത്തിയത്. 5 കുങ്കിയാനകളും എത്തിയിട്ടുണ്ട്. വള്ളുവാടിയിലെ ജനവാസമേഖലയിലാണ് കാട്ടാനയുള്ളത്. പുലർച്ചെ 3 മണിയോടെ ദൗത്യം ആരംഭിച്ച് ആനയെ മയക്കുവെടി വെക്കാനായിരുന്നു പദ്ധതി എന്നാൽ മുട്ടികൊമ്പൻ അക്രമാസക്തനായതോടെ ദൗത്യം ഉപേക്ഷിക്കുകയായിരുന്നു. ആദ്യദിനം മയക്കുവെടി വെച്ചെങ്കിലും ആന കാടുകയറുകയായിരുന്നു. ജനവാസ മേഖലയ്ക്ക് അടുത്ത് കാട്ടാന വന്നാൽ മാത്രമേ പിടികൂടാൻ…
Read More » -
ട്രംപിന്റെ വെടിനിർത്തൽ പ്രഖ്യാപനം; പശ്ചിമേഷ്യയിലെ സാഹചര്യം വിലയിരുത്തി ഇന്ത്യ
അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിൻറെ വെടിനിർത്തൽ പ്രഖ്യാപനത്തിന്റ പശ്ചാത്തലത്തിൽ പശ്ചിമേഷ്യയിലെ സാഹചര്യം സൂക്ഷ്‌മമായി വിലയിരുത്തി ഇന്ത്യ. സംഘർഷം നീണ്ടാൽ വലിയ ഊർജ്ജ പ്രതിസന്ധിയെ നേരിടാനൊരുങ്ങുന്ന ഇന്ത്യ, പേർഷ്യൻ കടലിൽ കുടുങ്ങിയ കപ്പലുകളുടെ സഞ്ചാരം പൂർണതോതിൽ പുനഃ സ്ഥാപിക്കുന്നതിന് പോംവഴികൾ തേടുകയാണ്. രണ്ട് കപ്പലുകൾ കൂടി എൽ പി ജിയുമായി ഹോർമുസ് കടന്ന് ഇന്ത്യയിലേക്ക് വരുന്നത് ആശങ്കയ്ക്ക് താത്കാലിക ആശ്വാസം നൽകുന്നുണ്ട്. ഇന്ത്യയിൽ ഊർജ വിതരണം മുടങ്ങുന്ന അവസ്ഥയില്ലെന്നും കരുതൽ ശേഖരം ആവശ്യത്തിന് ഉണ്ടെന്നും കേന്ദ്രം ആവർത്തിക്കുന്നുണ്ട്. വെടിനിർത്തൽ ഇറാനും അംഗീകരിച്ചാൽ ഊർജ്ജ വിതരണം പൂർണതോതിൽ…
Read More » -
നിയമസഭാ തിരഞ്ഞെടുപ്പ് ; നാമനിർദേശ പത്രികയുടെ സൂക്ഷ്മ പരിശോധന ഇന്ന് ; പത്രിക നൽകിയത് 1252 പേർ
നിയമസഭാ തെരഞ്ഞെടുപ്പിനുള്ള നാമനിർദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന ഇന്ന്. 140 മണ്ഡലങ്ങളിലായി 1252 പേരാണ് പത്രിക നൽകിയത്. വിമതരെയും അപരൻമാരെയും പിന്തിരിപ്പിക്കാൻ തീവ്ര ശ്രമവുമായി പാർട്ടികളും സ്ഥാനാർത്ഥികളും രംഗത്തുണ്ട്. സ്ഥാനാർത്ഥിത്വം പിൻവലിക്കാൻ മാർച്ച് 26 വരെയാണ് സമയം അനുവദിച്ചിരിക്കുന്നത്. പല മണ്ഡലങ്ങളിലും പ്രമുഖ മുന്നണികൾക്ക് വിമത സ്ഥാനാർഥികൾ രംഗത്തുണ്ട്. ഇവരെ 26നകം അനുനയിപ്പിക്കാനുള്ള ശ്രമത്തിലാണ് നേതാക്കൾ. ഇതിന് ശേഷമാകും കേരളത്തിലെ യഥാർത്ഥ മത്സര ചിത്രം തെളിയുക. സംസ്ഥാനത്തെ അന്തിമ വോട്ടർ പട്ടിക ഇന്ന് പ്രസിദ്ധീകരിക്കും. ഇത്തവണ 2.72 കോടി വോട്ടർമാരാണ് കേരളത്തിന്റെ രാഷ്ട്രീയ ഭാവി…
Read More » -
സി പി ജോണിൻ്റെ തിരഞ്ഞെടുപ്പ് കൺവെൻഷൻ ശശി തരൂർ എം പി ഉത്‌ഘാടനം ചെയ്തു.
ഐക്യ ജനാധിപത്യ മുന്നണി തിരുവനന്തപുരം നിയോജകമണ്ഡലം തിരഞ്ഞെടുപ്പ് കൺവെൻഷൻ ശശി തരൂർ എം പി ഉത്‌ഘാടനം ചെയ്തു.CMP സംസ്ഥാന ജനറൽ സെക്രട്ടറി സി പി ജോൺ സ്ഥാനാർഥിയാകുന്ന തിരുവനന്തപുരം സെൻട്രൽ മണ്ഡലത്തിലെ UDF പ്രചാരണ പരിപാടികൾക്ക് ഔപചാരികമായ തുടക്കം കുറിച്ചു. എം എം ഹസ്സൻ, വി എസ് ശിവകുമാർ, ശരചന്ദ്രപ്രസാദ്, തമ്പാനൂർ രവി എന്നിവർ രക്ഷാധികാരികളും, പി കെ വേണുഗോപാൽ ചെയർമാനും,ബീമാപള്ളി റഷീദ് ജനറൽ കൺവീനറും , കൺവീനർമാരായി സേവ്യർ ലോപ്പസ്, ആർ ഹരികുമാർ, സഫറുള്ളഖാൻ എന്നിവരെയും കോർഡിനേറ്ററായി റ്റി. ബഷീറും അടങ്ങുന്ന വിപുലമായ…
Read More » -
തെരഞ്ഞെടുപ്പ് പ്രചാരണത്തിന് മോദി കേരളത്തിലേക്ക്; ഞായറാഴ്ച പാലക്കാടും തൃശൂരും പരിപാടികള്‍
നിയമസഭ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ മുന്നണിയുടെ പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിലെത്തുന്നു. പാലക്കാടും തൃശൂരും മോദി പ്രചാരണം നടത്തും. ഞായറാഴ്ച എത്തുമെന്നാണ് ബിജെപി പാലക്കാട് ജില്ലാ നേതൃത്വത്തിന് നിര്‍ദേശം ലഭിച്ചിട്ടുള്ളത്. പാലക്കാട് മണ്ഡലത്തിലെ പരിപാടിയില്‍, ജില്ലയിലെ മറ്റു മണ്ഡലങ്ങളിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥികളെയും വേദിയിലെത്തിച്ച് പൊതുപരിപാടി ആയിട്ടായിരിക്കും നടക്കുക. കഴിഞ്ഞ തെരഞ്ഞെടുപ്പുകളിലെല്ലാം പ്രധാനമന്ത്രി പാലക്കാട് പ്രചാരണത്തിന് എത്തിയിട്ടുണ്ട്. ഞായറാഴ്ച തൃശൂരിലെത്തുന്ന പ്രധാനമന്ത്രി, തൃശൂര്‍ മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി പത്മജ വേണുഗോപാലിന്‍റെ പ്രചാരണ പരിപാടികളിലും പങ്കെടുക്കുന്നുണ്ട്. ലോക്സഭയിലേക്ക് സുരേഷ് ഗോപിയുടെ വിജയത്തെത്തുടര്‍ന്ന്, ബിജെപി വളരെ പ്രതീക്ഷ പുലര്‍ത്തുന്ന മണ്ഡലമാണ്…
Read More » -
പാർട്ടിയിലെ പിണക്കം തീർക്കാൻ ‘കർണാടക മോഡൽ’; എഐസിസിയുടെ പ്രത്യേക ദൗത്യ സംഘം കേരളത്തിൽ
സ്ഥാനാർഥിനിർണയത്തിനുശേഷം കോൺഗ്രസിലെ തർക്കങ്ങളും വിമതപ്രശ്നങ്ങളും തീർക്കാൻ പ്രത്യേകം ദൗ ത്യസംഘത്തെ നിയോഗിച്ച് എഐസിസി. കർണാടകയിലും തെലങ്കാനയിലും പരീക്ഷിച്ച രീതി കേരളത്തിലും നടപ്പാക്കാനാണ് സംഘം എത്തിയത്. 40 മണ്ഡലങ്ങളിലേക്കുള്ള നിരീക്ഷകർ കേരളത്തിലെത്തി. എഐസിസി ജനറൽ സെക്രട്ടറിമാരായ കെ സി വേണുഗോപാൽ, ദീപാ ദാസ്‌മുൻഷി എന്നിവരുടെ നേതൃത്വത്തിൽ ഇവർക്കുള്ള ദൗത്യം എന്താണെന്നുള്ള നിർദേശം നൽകിയിട്ടുണ്ട്. തെലങ്കാന, കർണാടക എന്നിവിടങ്ങളിൽനിന്നുള്ള മന്ത്രിമാർ, എംപിമാർ, എംഎൽഎമാർ എന്നിവരങ്ങുന്നതാണ് സംഘം. വോട്ടെടുപ്പുവരെ ഇവർ മണ്ഡലങ്ങളിലുണ്ടാകും. സ്ഥാനാർഥിത്വവുമായി ബന്ധപ്പെട്ട് പ്രശ്നങ്ങൾ പരിഹരിക്കുക, കോൺഗ്രസ് അനുകൂലസാഹചര്യം ഉറപ്പാക്കുക, പ്രചാരണ പ്രവർത്തനം ഏകോപിക്കുക തുടങ്ങിയവയാണ് പ്രധാന…
Read More » -
മൈസൂരുവിൽ സ്ലീപ്പർ ബസ് ഡിവൈഡറിൽ ഇടിച്ചുകയറി അപകടം; നാല് മലയാളികൾ മരിച്ചു
മൈസൂരു ചന്നപ്പട്ടണയ്ക്ക് സമീപം ഉണ്ടായ ബസ് അപകടത്തിൽ നാല് മലയാളികൾക്ക് ദാരുണാന്ത്യം. സ്വകാര്യ ബസ് ഡിവൈഡറിൽ ഇടിച്ചുകയറിയാണ് അപകടമുണ്ടായത്. കോഴിക്കോട് നിന്ന് ബെംഗളുരുവിലേക്ക് പോയ പി കെ ട്രാവൽസിന്റെ ബസാണ് അപകടത്തിൽപെട്ടത്. മുഹമ്മദ് ഫർഹാൻ, സക്കീർ, റഷീദ്. സുൽഫിക്കർ എന്നിവരാണ് മരിച്ചത്. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടകാരണം എന്നാണ് സൂചന.
Read More » -
കളമശേരിയില്‍ പെണ്‍കുട്ടിയെ ആക്രമിച്ച സ്വര്‍ണം കവര്‍ന്ന സംഭവം; പ്രതി പിടിയില്‍
കളമശേരിയില്‍ പെണ്‍കുട്ടിയെ ക്രൂരമായി ആക്രമിച്ച സ്വര്‍ണം കവര്‍ന്ന കേസില്‍ പ്രതി പിടിയില്‍. പാലക്കാട് സ്വദേശിയാണ് കളമശേരി പൊലീസ് പിടികൂടിയത്. കഴിഞ്ഞ ദിവസം രാത്രിയാണ് ജോലികഴിഞ്ഞ് വരുന്നതിനിടയില്‍ എച്ച്എംടി ജംഗ്ഷന് സമീപത്ത് വച്ച് പെണ്‍കുട്ടി ആക്രമിക്കപ്പെട്ടത്. മുഖത്ത് മുണ്ടിട്ട് മൂടി ആക്രമിക്കുകയായിരുന്നു. പെണ്‍കുട്ടിയുടെ കയ്യില്‍ ഉണ്ടായിരുന്ന സ്വര്‍ണവും മൊബൈല്‍ ഫോണും പ്രതി മോഷ്ടിച്ച് കടന്നു കളഞ്ഞു. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയില്‍ ആകുന്നത്. ആക്രമണത്തിനിരയായ പെണ്‍കുട്ടി ചികിത്സയില്‍ തുടരുകയാണ്.
Read More » -
പശ്ചിമേഷ്യൻ യുദ്ധ സാഹചര്യം നേരിടാൻ അടിയന്തര പദ്ധതികൾക്ക് രൂപം നൽകാൻ പ്രധാനമന്ത്രിയുടെ നിർദ്ദേശം
പശ്ചിമേഷ്യൻ സംഘർഷ സാഹചര്യം വിശദമായി ചർച്ച ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഡൽഹിയിൽ ചേർന്ന ഉന്നത തല യോഗത്തിൽ പശ്ചിമേഷ്യൻ സാഹചര്യം നേരിടാൻ അടിയന്തരമായി ഹ്രസ്വ കാല, ദീർഘ കാല പദ്ധതികൾക്ക് രൂപം നൽകാൻ പ്രധാനമന്ത്രി നിർദ്ദേശം നൽകി. അവശ്യവസ്തുക്കളുടെ ക്ഷാമം ഒഴിവാക്കാൻ ആവശ്യമായതെല്ലാം ചെയ്യുമെന്ന് മോദി ഉറപ്പ് നൽകി. രാസവള ലഭ്യത ഉറപ്പാക്കുന്നതും ഉന്നത യോഗം ചർച്ച ചെയ്തു. വ്യവസായങ്ങൾക്കും ഔഷധമേഖലയക്കുമുള്ള അസംസ്കൃത വസ്തുക്കൾക്ക് ബദൽ വഴികൾ തേടാനും നിർദ്ദേശമുണ്ട്. എല്ലാ ഊർജ്ജ നിലയങ്ങളിലും ആവശ്യത്തിന് കൽക്കരി ലഭ്യമാക്കാനും യോഗം തീരുമാനിച്ചു. പുതിയ…
Read More » -
മോദി സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ സി.പി.ഐ.എം ‘ജൻ ആക്രോശ് റാലി’; പതിനായിരങ്ങൾ അണിനിരക്കും
കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ സി.പി.ഐ.എം സംഘടിപ്പിക്കുന്ന പ്രതിഷേധ റാലിയായ ‘ജൻ ആക്രോശ് റാലി’ക്ക് നാളെ രാജ്യതലസ്ഥാനം സാക്ഷിയാകും. ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നായി അരലക്ഷത്തോളം പ്രവർത്തകർ പ്രതിഷേധത്തിൽ അണിനിരക്കും. റാലിക്കായുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി സിപിഐ എം ജനറൽ സെക്രട്ടറി എം.എ ബേബി വാർത്താസമ്മേളനത്തിൽ അറിയിച്ചു. തൊഴിലാളി വിരുദ്ധ ലേബർ കോഡുകൾ പിൻവലിക്കുക, തൊഴിലുറപ്പ് പദ്ധതിയെ അട്ടിമറിക്കുന്ന വിബിജിആർഎഎംജി നിയമം റദ്ദാക്കുക, വൈദ്യുതി-വിത്ത് നിയമഭേദഗതികൾ ഉപേക്ഷിക്കുക തുടങ്ങിയ സുപ്രധാന ആവശ്യങ്ങളാണ് റാലി പ്രധാനമായും ഉന്നയിക്കുന്നത്. കൂടാതെ, സാധാരണക്കാരെ നേരിട്ട് ബാധിക്കുന്ന ഇന്ത്യ-യുഎസ് വ്യാപാര കരാറിൽ…
Read More »