
ശബരിമല സ്വർണക്കൊള്ള കേസിൽ ജാമ്യത്തിലിറങ്ങിയ ഒന്നാം പ്രതി ഉണ്ണികൃഷ്‌ണൻ പോറ്റി ഇന്ന് പ്രത്യേക അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകും. എല്ലാ വെള്ളിയാഴ്ചയും ചൊവ്വാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകണമെന്ന കോടതിയുടെ കർശനമായ ജാമ്യവ്യവസ്ഥയുടെ അടിസ്ഥാനത്തിലാണ് നടപടി.
അതേസമയം, കേസിലെ തന്ത്രിയുടെ ജാമ്യഹർജിയെ എതിർത്തുകൊണ്ടുള്ള റിപ്പോർട്ട് പ്രത്യേക അന്വേഷണ സംഘം ഇന്ന് കൊല്ലം വിജിലൻസ് കോടതിയിൽ സമർപ്പിക്കും. ഈ ഹർജിയിൽ വരുന്ന തിങ്കളാഴ്ച കോടതി വാദം കേൾക്കുന്നതാണ്.
കേസിൽ 90 ദിവസം പിന്നിട്ടിട്ടും കുറ്റപത്രം സമർപ്പിക്കാത്തതിനെത്തുടർന്ന് ലഭിച്ച സ്വാഭാവിക ജാമ്യത്തിലാണ് 110 ദിവസത്തെ ജയിൽവാസത്തിന് ശേഷം ഉണ്ണികൃഷ്ണൻ പോറ്റി പുറത്തിറങ്ങിയത്. ദ്വാരപാലക പാളി കേസിന് പിന്നാലെ കട്ടിളപ്പാളി കേസിലും ജാമ്യം ലഭിച്ചതോടെയാണ് മോചനം സാധ്യമായത്. കേസിലെ മറ്റ് പ്രതികളായ മുരാരി ബാബു, ശ്രീകുമാാർ, സുധീഷ് എന്നിവർക്കും നേരത്തെ സമാന രീതിയിൽ ജാമ്യം ലഭിച്ചിരുന്നു.


