Sports

  • ഇന്ത്യയോട് തോറ്റ് പുറത്തായതിന് പിന്നാലെ ഏകദിന‌ ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് ഓസീസ് നായകൻ സ്‌റ്റീവ് സ്‌മിത്ത്

    ദുബായ്: നിർണായകമായ ചാമ്പ്യൻസ് ട്രോഫി സെമി ഫൈനലിൽ തോറ്റ് ടീം പുറത്തായതിന് പിന്നാലെ വിരമിക്കൽ പ്രഖ്യാപിച്ച് ഓസ്‌ട്രേലിയൻ നായകൻ സ്‌റ്റീവ് സ്‌മിത്ത്. ഏകദിന ക്രിക്കറ്റിൽ നിന്ന് വിരമിക്കുന്നതായാണ് സ്‌മിത്ത് അറിയിച്ചത്. ദുബായിൽ നടന്ന സെമി ഫൈനൽ മത്സരത്തിൽ ഇന്ത്യയോട് ഓസ്‌ട്രേലിയ നാല് വിക്കറ്റിന്റെ പരാജയമാണ് ഏറ്റുവാങ്ങിയത്. അവസാന മത്സരത്തിൽ ഓ‌സീ‌സ് ബാറ്റിംഗ് നിരയിൽ ടോപ്‌ സ്‌കോററായി 73 റൺസ് സ്‌മിത്ത് നേടിയിരുന്നു. 170 ഏകദിനങ്ങളിൽ 154 ഇന്നിംഗ്‌സുകളിലായി 5800 റൺസാണ് സ്‌മിത്ത് നേടിയിരിക്കുന്നത്. 2010ൽ സ്‌പിന്ന‌റായി അരങ്ങേറ്റം കുറിച്ച താരം, 2016ൽ ന്യൂസിലാന്റിനെതിരെ നേടിയ…

    Read More »
  • കങ്കാരുക്കളോട് കണക്ക് തീര്‍ത്തു; ഇന്ത്യ ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍

    ദുബായ്: ലോകകപ്പ് ഫൈനലിലെ തോല്‍വിക്ക് ചാമ്പ്യന്‍സ് ട്രോഫി സെമി ഫൈനലില്‍ പകരം വീട്ടി ഇന്ത്യ. ഓസ്‌ട്രേലിയയെ 4 വിക്കറ്റിന് തോല്‍പ്പിച്ചാണ് ഇന്ത്യ കലാശപ്പോരിന് യോഗ്യത നേടിയത്. 265 റണ്‍സ് വിജയലക്ഷ്യം 48. 1 ഓവറുകളില്‍ ഇന്ത്യ മറികടക്കുകയായിരുന്നു. 84 റണ്‍സ് നേടിയ വിരാട് കൊഹ്ലിയാണ് ടോപ് സ്‌കോറര്‍.ബുധനാഴ്ച നടക്കുന്ന ദക്ഷിണാഫ്രിക്ക – ന്യൂസിലാന്‍ഡ് രണ്ടാം സെമി ഫൈനലിലെ വിജയികളെയാണ് ഫൈനലില്‍ ഇന്ത്യ നേരിടുക. ഇന്ത്യ യോഗ്യത നേടിയതിനാല്‍ ദുബായ് രാജ്യാന്തര ക്രിക്കറ്റ് സ്‌റ്റേഡിയത്തില്‍ തന്നെയാകും കിരീടപ്പോര് നടക്കുക. 265 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യക്ക്…

    Read More »
  • പന്തെറിയുന്നതിനിടെ ജഡേജയുടെ കൈയ്യിലെ ടേപ്പ് അഴിക്കാന്‍ ആവശ്യപ്പെട്ട് അംപയര്‍, ഓടിയെത്തി രോഹിത്തും കോലിയും

    ചാംപ്യന്‍സ് ട്രോഫിയില്‍ ഓസ്‌ട്രേലിയയ്‌ക്കെതിരായ സെമി ഫൈനല്‍ പോരാട്ടത്തിനിടെ ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയോട് കൈയ്യിലെ ടേപ്പ് അഴിച്ചുവെക്കാന്‍ ആവശ്യപ്പെട്ട് അംപയര്‍. ഓണ്‍ ഫീല്‍ഡ് അംപയര്‍ റിച്ചാര്‍ഡ് ഇല്ലിങ്‌വര്‍ത്താണ് ജഡേജ പന്തെറിയുന്നതിനിടെ താരത്തിന്റെ കൈയില്‍ നിന്ന് ടേപ്പ് നീക്കം ചെയ്യാന്‍ ആവശ്യപ്പെട്ടത്. ഓസീസ് ബാറ്റിങ്ങിന്‍റെ 19-ാം ഓവര്‍ എറിയാന്‍ ജഡേജ എത്തിയപ്പോഴായിരുന്നു സംഭവം. ഒരു ചെറിയ അസ്വസ്ഥത അനുഭവപ്പെടുന്നതുകാരണമാണ് ജഡേജ തന്റെ ഇടതുകൈത്തണ്ടയില്‍ ടേപ്പ് ചുറ്റിയെത്തിയത്. പക്ഷേ ഫീല്‍ഡ് അംപയര്‍ ഇല്ലിങ്‌വര്‍ത്ത് അദ്ദേഹത്തെ തടഞ്ഞുനിര്‍ത്തി ടേപ്പ് നീക്കം ചെയ്യാന്‍ നിര്‍ദ്ദേശിച്ചു. അംപയറുടെ ഇടപെടലിന് മുമ്പ് ജഡേജ…

    Read More »
  • 14ാം തവണയും ഇന്ത്യയ്ക്ക് ടോസ് നഷ്ടം, ചാമ്പ്യൻസ് ട്രോഫി സെമിയിൽ ഓസ്‌ട്രേലിയയ്ക്ക് ബാറ്റിംഗ്

    ദുബായ്: ചാമ്പ്യൻസ് ട്രോഫി ഫൈനൽ ലക്ഷ്യമിട്ട് നടക്കുന്ന ആദ്യ സെമി ഫൈനലിൽ ഇന്ത്യയ്ക്ക് ടോസ് നഷ്ടം. ഇതോടെ ഓസ്‌ട്രോലിയ ബാറ്റിംഗ് തിരഞ്ഞെടുത്ത് ഇന്ത്യയെ ഫീൽഡിംഗിന് അയച്ചു. തുടർച്ചയായ 14ാം തവണയാണ് ഇന്ത്യയ്ക്ക് ഏകദിനത്തിൽ ടോസ് നഷ്ടപ്പെടുന്നത്. ഇന്ത്യൻ ടീം മാറ്റമില്ലാതെ ഗ്രൗണ്ടിൽ ഇറങ്ങുമ്പോൾ ഓസീസ് രണ്ട് മാറ്റങ്ങളോടെയാണ് കളിക്കുന്നത്. കളിച്ച 3 മത്സരങ്ങളും എ ഗ്രൂപ്പ് ചാമ്പ്യന്മാരായാണ് ഇന്ത്യ സെമി ഫൈനലിലെത്തിയത്. ഇന്നത്തെ മത്സരത്തിൽ ഇന്ത്യയുടെ സ്പിൻ ആക്രമണമാകും ഓസീസിന്റെ പ്രധാന വെല്ലുവിളി. ഗ്രൂപ്പ് ബിയിലെ രണ്ടാം സ്ഥാനക്കാരാണ് ഓസ്‌ട്രേലിയ സെമിക്ക് യോഗ്യത നേടിയത്.…

    Read More »
  • കേരള ക്രിക്കറ്റ് ടീമിന് ഇന്ന് ഗംഭീര സ്വീകരണം

    തിരുവനന്തപുരം: രഞ്ജി ട്രോഫിയില്‍ റണ്ണേഴ്‌സ് അപ്പായി തിരിച്ചെത്തിയ കേരള ക്രിക്കറ്റ് ടീമിന് ഉജ്വല സ്വീകരണം. തിരുവനന്തപുരത്ത് എത്തിയ ടീമിനെ കേരള ക്രിക്കറ്റ് അസോസിയേഷന്റെ നേതൃത്വത്തിലാണ് സ്വീകരണം നല്‍കിയത്. ടീമിനെ സംസ്ഥാന സര്‍ക്കാരും ഇന്ന് അനുമോദിക്കും. ചരിത്രത്തില്‍ ആദ്യമായി രഞ്ജി ട്രോഫി കിരീടത്തിന് തൊട്ടരികെയെത്തിയ കേരള ടീം നാഗ്പൂരില്‍ നിന്ന് പ്രത്യേകവിമാനത്തില്‍ തിരിച്ചെത്തിയത് നാടിന്റെ മുഴുവന്‍ സ്‌നേഹത്തിലേക്ക്. കിരീടമെന്ന മോഹം ബാക്കിയാക്കിയാണ് സ്വന്തം നാട്ടിലേക്ക് എത്തിയതെങ്കിലും കാഴ്ച്ച വെച്ച വീറിനും പോരിനും ലഭിച്ച വരവേല്‍പ്പ് ടീം അംഗങ്ങളെ ആവേശഭരിതരാക്കി. കേരള ക്രിക്കറ്റ് അസോസിയേഷന്‍ ആസ്ഥാനത്തും ടീമിന്…

    Read More »
  • രഞ്ജിയില്‍ കേരളത്തിന്റെ റണ്‍വേട്ടക്കാരില്‍ ഒന്നാമനായി അസറുദ്ദീന്‍, പിന്നാലെ സല്‍മാന്‍ നിസാര്‍!

    നാഗ്പൂര്‍: രഞ്ജി ട്രോഫിയില്‍ കേരളത്തിന് വേണ്ടി ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരങ്ങളുടെ പട്ടികയില്‍ ഒന്നാമനായി മുഹമ്മദ് അസറുദ്ദീന്‍. 10 മത്സരങ്ങളില്‍ നിന്നായി (12 ഇന്നിംഗ്‌സ്) 635 റണ്‍സാണ് അസുറീന്‍ അടിച്ചെടുത്തത്. ഇതില്‍ ഒരു സെഞ്ചുറിയും നാല് അര്‍ധ സെഞ്ചുറിയും ഉള്‍പ്പെടും. ഗുജറാത്തിനെതിരെ പുറത്താവാതെ നേടിയ 177 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. ഇക്കാര്യത്തില്‍ രണ്ടാം സ്ഥാനത്ത് സല്‍മാന്‍ നിസാറാണ്. ഒമ്പത് മത്സരങ്ങളില്‍ (12 ഇന്നിംഗ്‌സ്) നിന്ന് 628 റണ്‍സാണ് സല്‍മാന്‍ അടിച്ചെടുത്തത്. 150 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. രണ്ട് സെഞ്ചുറിയും മൂന്ന് അര്‍ധ സെഞ്ചുറികളും…

    Read More »
  • എതിരാളി ആരെന്ന് വ്യക്തമായി, ദുബായിലെത്തിയ ദക്ഷിണാഫ്രിക്കന്‍ ടീം തിരിച്ച് ലാഹോറിലേക്ക് പറന്നു

    ദുബായ്: ഐസിസി സെമി ഫൈനലിന് മുന്നോടിയായി അവസാന നാലിലെത്തിയ നാല് ടീമുകളും ദുബായിലുണ്ടായിരുന്നു. ഇന്നലെ ഇന്ത്യ – ന്യൂസിലന്‍ഡ് ഗ്രൂപ്പ് ഘട്ടം മത്സരം പൂര്‍ത്തിയാവും മുമ്പ് ദക്ഷിണാഫ്രിക്കയും ഓസ്‌ട്രേലിയയും ലാഹോറില്‍ നിന്ന് ദുബായിലെത്തുകയായിരുന്നു. ഇന്ത്യയുടെ എതിരാളി ആരാണെന്ന് വ്യക്തമാവാത്ത സാഹചര്യത്തിലാണ് ഇരു ടീമുകളും ദുബായിലെത്തിയത്. എന്നാല്‍ ഇന്ത്യന്‍ ഗ്രൂപ്പ് ചാംപ്യന്മാരായതോടെ ദക്ഷിണാഫ്രിക്ക തിരിച്ച് ലാഹോറിലേക്ക് പോയി.  ഓസ്‌ട്രേലിയ ഇന്ത്യയുമായുള്ള സെമി ഫൈനലിന് ദുബായില്‍ തുടരുകയും ചെയ്തു. നാളെയാണ് ഇന്ത്യ-ഓസ്‌ട്രേലിയ ഒന്നാം സെമി ഫൈനല്‍. ദക്ഷിണാഫ്രിക്ക വ്യാഴാഴ്ച്ച നടക്കുന്ന രണ്ടാം സെമിയില്‍ ദക്ഷിണാഫ്രിക്കയെ നേരിടും. ഇന്ത്യയോട്…

    Read More »
  • രഞ്ജി ഫൈനല്‍: വിദര്‍ഭയ്ക്ക് മൂന്നാം കിരീടം

    സമനിലയ്ക്ക് സമ്മതിച്ച് ഇരു ടീമുകളും! രഞ്ജി ട്രോഫി കിരീടം വിദര്‍ഭയ്ക്ക്. കേരളത്തിനെതിരായ ഫൈനലില്‍ സമനിലയില്‍ അവസാനിച്ചതോടെയാണ് വിദര്‍ഭ കിരീടം നേടിയത്. അവരുടെ മൂന്നാം രഞ്ജി കിരീടമായിരുന്നു ഇത്. കേരളം രഞ്ജി ട്രോഫി ആദ്യ കിരീടത്തിനായി ഇനിയും കാത്തിരിക്കണം. രണ്ടാം ഇന്നിംഗ്‌സില്‍ ഒമ്പതിന് 375 എന്ന നിലയില്‍ നില്‍ക്കെ സമനിലയ്ക്ക് ഇരു ക്യാപ്റ്റന്മാരും സമ്മതിക്കുകയായിരുന്നു. ഒന്നാം ഇന്നിംഗ്‌സ് ലീഡിന്റെ അടിസ്ഥാനത്തിലാണ് വിദര്‍ഭ ചാംപ്യന്മാരാകുന്നത്. സ്‌കോര്‍: വിദര്‍ഭ 379 & 375/9, കേരളം 342. ആദ്യ ഇന്നിംഗിസില്‍ 37 റണ്‍സിന്റെ ലീഡുണ്ടായിരുന്നു അവര്‍ക്ക്. രണ്ടാം ഇന്നിംഗ്‌സിലെ സ്‌കോര്‍…

    Read More »
  • പുടിനുമായി കളിക്കണം, മരിയ ഷറപ്പോവയുടെ ആഗ്രഹങ്ങള്‍

    ഇന്നും ദശലക്ഷക്കണക്കിന് ആരാധകരുള്ള ടെന്നിസ് ഇതിഹാസമാണ് റഷ്യയുടെ മരിയ ഷറപ്പോവ. ഒരുകാലത്തെ ലോക ഒന്നാം നമ്പര്‍ താരം. 36 വേള്‍ഡ് ടൈറ്റിലുകള്‍ താരത്തിന്റെ പേരിലുണ്ട്. ഓസ്ട്രേലിയന്‍ ഓപ്പണ്‍, ഫ്രഞ്ച് ഓപ്പണ്‍, വിംബിള്‍ഡണ്‍, യുഎസ് ഓപ്പണ്‍ സിംഗിള്‍സ് കിരീടങ്ങളില്‍ ഷറപ്പോവ മുത്തമിട്ടിട്ടുമുണ്ട്.ഷറപ്പോവയുടെ മത്സരങ്ങള്‍ ഇപ്പോഴും റീവാച്ച് ചെയ്യുന്ന, ടെന്നിസിനെ അത്രയേറെ സ്നേഹിക്കുന്ന വലിയ സമൂഹമുണ്ട്. ചില കൗതുകകരമായ സ്വപ്നങ്ങള്‍ കൂടി കൂടെ കൊണ്ടുനടക്കുന്ന താരമാണ് മരിയ. സാധാരണയായി അഭിമുഖങ്ങളില്‍ ടെന്നിസ് താരങ്ങളുടെ നേര്‍ക്ക് സ്ഥിരമായി ഉയരുന്ന ചോദ്യമാണ്, ഒരു ഡബിള്‍സ് മത്സരത്തില്‍ ഒപ്പം കളിക്കാന്‍ ഇഷ്ടപ്പെടുന്ന…

    Read More »
  • കരുണിന് സെഞ്ചുറി, പിന്നാലെ സ്‌പെഷ്യല്‍ സെലിബ്രേഷന്‍! കേരളത്തിനെതിരെ വിദര്‍ഭ കൂറ്റന്‍ ലീഡിലേക്ക്

    നാഗ്പൂര്‍: രഞ്ജി ട്രോഫി ഫൈനലില്‍ കേരളത്തിനെതിരെ വിദര്‍ഭയുടെ കരുണ്‍ നായര്‍ക്ക് സെഞ്ചുറി. കരുണിന്റെ (109) സെഞ്ചുറി കരുത്തില്‍ രണ്ടാം ഇന്നിംഗ്‌സില്‍ ബാറ്റിംഗ് തുടരുന്ന വിദര്‍ഭ നാലാം ദിനം ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ മൂന്ന് വിക്കറ്റ് മാത്രം നഷ്ടത്തില്‍ 214 റണ്‍സെടുത്തിട്ടുണ്ട്. ആദ്യ ഇന്നിംഗിസില്‍ 37 റണ്‍സിന്റെ ലീഡ് നേടിയ വിദര്‍ഭയ്ക്ക് ഒന്നാകെ 251 റണ്‍സായി ഇപ്പോള്‍. കരുണിനൊപ്പം യഷ് റാത്തോഡ് (16) ക്രീസിലുണ്ട്. ഓപ്പണര്‍മാരായ പാര്‍ത്ഥ് രെഖാതെ (1), ധ്രുവ് ഷോറെ (5), ഡാനിഷ് മലേവാര്‍ (73) എന്നിവരുടെ വിക്കറ്റുകളാണ് വിദര്‍ഭയ്ക്ക് നഷ്ടമായത്. എം…

    Read More »
Back to top button