KeralaNews

അഹമ്മദാബാദ് വിമാന അപകടം; 110 മരണം, മരണ സംഖ്യ ഉയരാന്‍ സാധ്യത, ഗുജറാത്ത് മുന്‍ മുഖ്യമന്ത്രി വിമാനത്തില്‍

അഹമ്മദാബാദ് വിമാനത്താവളത്തിന് സമീപം തകര്‍ന്നുവീണ എയര്‍ ഇന്ത്യ വിമാനത്തില്‍ മുന്‍ ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണിയും ഉണ്ടായിരുന്നതായി റിപ്പോര്‍ട്ട്. ദേശീയ മാധ്യമങ്ങളാണ് വിവരം അറിയിച്ചത്. ലണ്ടനിലേക്ക് പറന്നുയര്‍ന്ന ഉടന്‍ തന്നെ വിമാനം തകര്‍ന്നുവീണു, അപകടസമയത്ത് 242 യാത്രക്കാരുണ്ടായിരുന്നു. 169 ഇന്ത്യക്കാര്‍, 53 ബ്രിട്ടീഷ് പൗരന്മാര്‍, 7 പോര്‍ച്ചുഗീസ്, ഒരു കാനഡ പൗരനും 11 കുട്ടികളും വിമാനത്തില്‍ ഉണ്ടായിരുന്നു. 110 പേര്‍ മരണപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ട്. മരണ സംഖ്യ ഇനിയും ഉയരും.

230 യാത്രക്കാരും 12 ക്രൂ അംഗങ്ങളും ഉള്‍പ്പെടെ 242 പേരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. അവരില്‍ ഒരാള്‍ മുന്‍ ഗുജറാത്ത് മുഖ്യമന്ത്രിയാണെന്ന് കരുതപ്പെടുന്നു. 2016 ഓഗസ്റ്റ് മുതല്‍ 2021 സെപ്റ്റംബര്‍ വരെ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നു രൂപാണി, 2022 ലെ സംസ്ഥാന തിരഞ്ഞെടുപ്പിന് മുന്നോടിയായി രാജിവച്ചു.

ഔദ്യോഗിക പ്രസ്താവനയില്‍, എയര്‍ ഇന്ത്യ വിമാനാപകടം സ്ഥിരീകരിച്ചു, കൂടുതല്‍ വിശദാംശങ്ങള്‍ക്കായി ഫോളോ അപ്പ് ചെയ്യുന്നുണ്ടെന്ന് അവര്‍ അറിയിച്ചു. ”അഹമ്മദാബാദ്-ലണ്ടന്‍ ഗാറ്റ്വിക്ക് സര്‍വീസ് നടത്തുന്ന ഫ്‌ലൈറ്റ് AI171, ഒരപകടത്തില്‍ പെട്ടു. ഈ നിമിഷം, ഞങ്ങള്‍ വിശദാംശങ്ങള്‍ കണ്ടെത്തിക്കൊണ്ടിരിക്കുകയാണ്, കൂടുതല്‍ അപ്ഡേറ്റുകള്‍ എത്രയും വേഗം പങ്കിടും” -എയര്‍ ഇന്ത്യ അറിയിച്ചു.

യാത്രക്കാരുടെ വിവരങ്ങള്‍ തേടി പ്രധാനമന്ത്രിയുടെ ഓഫീസ്. ലണ്ടനിലേക്ക് പുറപ്പെടുകയായിരുന്ന എയര്‍ ഇന്ത്യ എക്‌സ്പ്രസാണ് തകര്‍ന്നത്. Boeing 787 എന്ന വിമാനമാണ് തകര്‍ന്നത്. അമിത് ഷാ ഗുജറാത് മുഖ്യമന്ത്രിയുമായി സംസാരിച്ചു, മേഘാനി നഗറിലെ ജനവാസ മേഖലയിലാണ് അപകടം നടന്നത്.

ഇന്ന് ഉച്ചക്ക് ഒന്നരയോടെയാണ് സംഭവം.ടേക്ക് ഓഫ് ചെയ്യുമ്പോള്‍ മരത്തിലിടിച്ചുവെന്നാണ് ലഭിക്കുന്ന വിവരങ്ങള്‍. എന്നാല്‍ വിവരങ്ങള്‍ ഓദ്യോഗികമല്ല. അപകടത്തിന്റെ തീവ്രവ വ്യക്തമായിട്ടില്ല. രക്ഷാപ്രവര്‍ത്തനത്തിനായി പൊലീസും ഫയര്‍ഫോഴ്‌സുമടക്കമുള്ള എല്ലാ സംവിധാനവും സ്ഥലത്തെത്തി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button